20 വർഷത്തെ റെക്കോർഡ് തിരുത്തി
  • 4 years ago
വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍102 റൺസിന്റെ അത്യുജ്ജല ജയമായിരുന്നു വിശാഖപട്ടണത്ത് ഇന്ത്യ കാഴ്ച വെച്ചത്. ചെപ്പോക്കിലെ പരാജയത്തിനു പലിശ സഹിതമുള്ള മറുപടി. രോഹിത് ശർമയും കെ എൽ രാഹുലും അടിത്തറ കെട്ടിപ്പൊക്കി. പിന്നാലെ വന്ന വിരാട് കോഹ്ലി പൂജ്യനായി മടങ്ങിയപ്പോൾ ശേഷമെത്തിയ റിഷഭ് പന്തും ശ്രേയസ് അയ്യരും കൂട്ടിച്ചേർത്ത റൺസ് കൂടി പരിഗണിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ ആകെ പിറന്നത് 387 റൺസ്. ഇതിനെ മറികടക്കാൻ വിൻഡീസിനായില്ല.
Recommended