കുടിശ്ശികയിൽ ഇളവില്ലെങ്കിൽ തുടരാനാവില്ലെന്ന് വോഡഫോൺ

  • 5 years ago
ക്രമീകൃത മൊത്ത വരുമാനം (എജിആർ) കണക്കാക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാർ നിലപാടിന് സുപ്രീം കോടതി അംഗീകാരം നൽകിയതോടെ ടെലികോം കമ്പനികൾ സ്വയം വിലയിരുത്തൽ അടിസ്ഥാനത്തിൽ 92,000 കോടി കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ബുധനാഴ്ച നോട്ടീസ് അയച്ചു. ജനുവരി 24നകം കുടിശ്ശിക തീര്‍ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. അതേസമയം, കുടിശ്ശികയിൽ ഇളവ് നൽകിയില്ലെങ്കിലും ഇന്ത്യയിൽ സര്‍വീസ് തുടരുക ബുദ്ധിമുട്ടായിരിക്കുമെന്ന് വോഡഫോൺ വക്താവ് പറഞ്ഞു.ലൈസൻസ് കരാറുകൾ പ്രകാരം ലൈസൻസ് നേടിയിട്ടുള്ള കമ്പനി സ്വന്തം വിലയിരുത്തൽ നടത്തിയ ശേഷം ലൈസൻസ് ഫീസും മറ്റ് കുടിശ്ശികയും നൽകേണ്ടതുണ്ട്. ഇതിനാൽ ഒക്ടോബർ 24 ലെ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് പണമടയ്ക്കാനും രേഖകൾ സമർപ്പിക്കാനും നിർദ്ദേശിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധനയ്ക്ക് ആവശ്യമായ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.